20 September 2008

ഫെസ്റ്റിവല്‍ ബുക്ക്

അല ഡിജിറ്റല്‍ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍ ഉദ്ഘാടന സമ്മേളനത്തില്‍ ഫെസ്റ്റിവല്‍ ബുക്ക് പ്രകാശനം ചെയ്യും. കേരളത്തിലെ ഏറ്റവും വലിയ ലഘു ചിത്രമേളയായി മാറിയ ഈ മേളയുടെ പ്രധാന ആകര്‍ഷണമാണ്‌ ഫെസ്റ്റിവല്‍ ബുക്ക്. അലയുടെ പ്രവര്‍ത്തനങ്ങളുടെ റിപ്പോര്‍ട്ട്, എട്ടു വര്‍ഷത്തെ പ്രവര്‍ത്തനങ്ങളുടെ ഫോട്ടോ ആല്‍ബം, ലഘു പഠന ലേഖനങ്ങള്‍ എന്നിവയും, മല്‍സരത്തില്‍ പ്രദര്‍ശിപ്പിക്കുന്ന ചിത്രങ്ങളുടെ ലഘു വിവരങ്ങളും സംവിധായകരുടെ ചിത്രങ്ങളും ഫിലിം സ്റ്റില്ലുകളും ഉള്‍പ്പെടുന്ന കനപ്പെട്ട ഒരു റഫറന്‍സ് പുസ്തകമായിരിക്കും ഇത്.




- എസ്. കെ. ചെറുവത്ത്
  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)



19 September 2008

അഞ്ചാമത് 'അല' ഡിജിറ്റല്‍ ഷോര്‍ട്ട്‌ ഫിലിം ഫെസ്റ്റിവല്‍

'അല' (Amateur Little cinemA) 2008 ഒക്‌ടോബര്‍ 8 മുതല്‍ കോഴിക്കോട് നളന്ദാ ഓഡിറ്റോറിയത്തില്‍ നടക്കുന്നു. പ്രശസ്ത ചലച്ചിത്ര സാംസ്കാരിക പ്രവര്‍ത്തകര്‍ പങ്കെടുക്കും. ചിത്രങ്ങള്‍ സമര്‍പ്പിക്കാനുള്ള അവസാന ദിവസം ആഗസ്റ്റ് 16 ആയിരുന്നെങ്കിലും പലരുടേയും നിരന്തരമായ അഭ്യര്‍ത്ഥന മാനിച്ച് സപ്റ്റംബര്‍ 25 വരെ എന്‍‌ട്രികള്‍ സ്വീകരിക്കുന്നതാണെന്ന് ഭാരവാഹികള്‍ അറിയിച്ചു. പ്രദര്‍ശനവിവരങ്ങളും സെലക്റ്റ് ചെയ്ത ചിത്രങ്ങളുടെ ലിസ്റ്റും മേല്‍‌പറഞ്ഞ തിയ്യതിക്കകം എന്‍‌ട്രികള്‍ സമര്‍പ്പിച്ചവര്‍ക്ക് അയച്ചു തരുന്നതായിരിക്കും. കേരളത്തി കത്തും പുറത്തും നിന്ന് നിരവധി കലാകാരന്മാരും ചലച്ചിത്ര പ്രവര്‍ത്തകരും ഒത്തു ചേരുന്ന ഒരു വേദിയാണിത്. ഒപ്പം തന്നെ വിവിധ ക്യമ്പസ്സുകളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളും ഈ മേളയില്‍ പങ്കെടുക്കുന്നുണ്ട്.




ഇതു വരെ മല്‍സരത്തിനു ലഭിച്ചത് 150-ഓളം ചിത്രങ്ങളാണ്. ഷോര്‍ട്ട് ഫിലിം, ക്യാമ്പസ് ഫിലിം, ഡോക്യുമെന്ററി, ആനിമേഷന്‍, ആഡ്‌ ഫിലിം, ആല്‍ബം കാറ്റഗറികളില്‍ എന്‍‌ട്രികളുണ്ട്. മികച്ച ഷോര്‍ട്ട് ഫിലിം, രണ്ടാമത്തെ ഷോര്‍ട്ട് ഫിലിം, മികച്ച ഡോക്യുമെന്ററി, രണ്ടാമത്തെ ഡോക്യുമെന്ററി, മികച്ച ക്യാമ്പസ് ഫിലിം, മികച്ച ചാനല്‍ ഷോര്‍ട്ട് ഫിലിം, മികച്ച ചാനല്‍ ഡോക്യുമെന്ററി, മികച്ച 5-മിനിറ്റ് ഷോര്‍ട്ട് ഫിലിം, മികച്ച ആനിമേഷന്‍ ഫിലിം, മികച്ച ആല്‍ബം, മികച്ച സം‌വിധായകന്‍, തിരക്കഥാ കൃത്ത്, ക്യാമറാമാന്‍, മികച്ച നടന്‍, നടി എന്നീ അവാര്‍ഡുകള്‍ പ്രശസ്ത ചലച്ചിത്ര പ്രവര്‍ത്തകരുടെ സാന്നിധ്യത്തില്‍ മേളയുടെ സമാപന വേദിയില്‍ പ്രഖ്യാപിക്കും. അവാര്‍ഡ് വിതരണം ജനുവരിയില്‍ അല അവാര്‍ഡ് നൈറ്റിനോ ടൊപ്പമാണ്‌. ചലച്ചിത്ര പ്രദര്‍ശനങ്ങളുടെ ഇടവേള കളിലായി ദിവസവും മൂന്ന് ഓപ്പണ്‍ ഫോറങ്ങള്‍ സംഘടിപ്പിക്കും. ചലച്ചിത്ര പ്രവര്‍ത്തകരും സാഹിത്യ കാരന്‍‌മാരും ഓപ്പണ്‍ ഫോറങ്ങളില്‍ മോഡറേറ്റ ര്‍മാരായി പങ്കെടുക്കും. ഓപ്പണ്‍ ഫോറങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന ചിത്രങ്ങളുടെ വിലയിരുത്ത ലുകള്‍ക്കുള്ള അവസരങ്ങളാണ്‌. കാണികളും ചിത്രങ്ങളുടെ അണിയറ പ്രവര്‍ത്തകരും ഒരുമിക്കുന്ന ഓപ്പണ്‍ ഫോറങ്ങള്‍ അനാവശ്യമായ വാഗ്‌വാദങ്ങള്‍ക്കു വേണ്ടി ഉപയോഗിക്കാതെ സൗഹൃദ കൂട്ടായ്മക്കുള്ള വേദിയാവട്ടെ.




- എസ്. കെ. ചെറുവത്ത്
  - ജെ. എസ്.    

1അഭിപ്രായങ്ങള്‍ (+/-)

1 Comments:

ഷോട്ട്‌ ഫിലിം ഫെസ്റ്റിവലിനെക്കുറിച്ച്‌ കൂടുതല്‍ അറിയാന്‍ ആഗ്രഹമുണ്ട്‌. വിവരങ്ങള്‍ എവിടെ നിന്ന്‌ ലഭിക്കും? പ്രദര്‍ശനത്തിണ്റ്റെ പ്രവേശനം എങ്ങിനെയാണ്‌?

September 25, 2008 at 1:02 PM  

Post a Comment

Subscribe to Post Comments [Atom]

« ആദ്യ പേജിലേക്ക്



18 September 2008

അല തിരക്കഥാ ശില്പ ശാലയില്‍ പങ്കെടുത്തവരുടെ കൂട്ടായ്മയില്‍ ലഘു ചിത്രം ഒരുങ്ങുന്നു

2008 ഫെബ്രുവരി 22-ന്‌ കോഴിക്കോട് ടൗണ്‍ ഹാളില്‍ നടത്തിയ തിരക്കഥാ ശില്പ ശാലയില്‍ പങ്കെടുത്ത മുന്നൂറോളം പ്രതിനിധികളില്‍ നിന്ന് തിരഞ്ഞെടുത്ത 15 പേര്‍ക്കായി മെയ് 25, 26 തിയ്യതികളില്‍ കലവൂര്‍ രവി കുമാറിന്റെ നേതൃത്വത്തില്‍ വിശദമായ തിരക്കഥാ ശില്പശാല സംഘടിപ്പിച്ചിരുന്നു. ക്യാമ്പിന്റെ ഭാഗമായി അംഗങ്ങള്‍ ഹോം വര്‍ക്കായി എഴുതി അയച്ച തിരക്കഥകള്‍ വിലയിരുത്തി യതിന്റെ അടിസ്ഥാനത്തില്‍ ഏറ്റവും മികച്ച തിരക്കഥ യായി ഷാജി മാത്യു ചങ്ങനാശ്ശേരി രചിച്ച 'ആരോ വരക്കുന്ന ചിത്രങ്ങള്‍' തിരഞ്ഞെടു ക്കപ്പെട്ടു. ഷാജി മാത്യുവാണ്‌ മികച്ച പാര്‍ട്ടിസിപ്പന്റും. ഇദ്ദേഹത്തെ അല ഷോര്‍ട്ട് ഫിലിം ഫെസ്റ്റ് ഉല്‍ഘാടന വേദിയില്‍ അനുമോദിക്കും. ഈ തിരക്കഥ ചലച്ചിത്ര മാക്കുവാന്‍ താല്പര്യമുണ്ടെന്ന് കലവൂര്‍ രവി കുമാര്‍ അറിയിച്ചു.




മികച്ച ഷോര്‍ട്ട ഫിലിം സ്ക്രിപ്റ്റുക ളായിട്ട് ശ്രീ.സജീവ് എം.താനൂരിന്റെ 'ശലഭങ്ങള്‍ വിട പറയുമ്പോള്‍' ശ്രീ. മഹേഷ് പാലക്കാടിന്റെ 'നമ്മെളെന്താ ഇങ്ങനെ' എന്നിവ തീരുമാനിക്കപ്പെട്ടു. ഈ രണ്ടു സ്ക്രിപ്റ്റുകളും ലഘു ചിത്രങ്ങളായി ചിത്രീകരിച്ച് അല ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിക്കാനുള്ള ഒരുക്കത്തിലാണ്‌ ഈ യുവാക്കള്‍.




- എസ്. കെ. ചെറുവത്ത്
  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)



17 September 2008

പി. എന്‍ മോനോന്‍ അനുസ്മരണവും ചിത്ര പ്രദര്‍ശനവും

മനാമ: ബഹറൈന്‍ പ്രേരണയുടെ ആഭിമുഖ്യത്തില്‍ ചൊവ്വാഴ്ച വൈകുന്നേരം 8:30 ന് അന്തരിച്ച മലയാള സിനിമാ സംവിധായകന്‍ പി. എന്‍ മേനോന്‍ അനുസ്മരണം സംഘടിപ്പിച്ചു. മലയാള സിനിമയ്ക്കും സംവിധാനത്തിനും പി. എന്‍ മോനോന്‍ നല്‍കിയ സംഭാവനകള്‍ ശ്രീ അനില്‍ അനുസ്മരിച്ചു. മലയാള സിനിമയിലെ അന്ന നട നായികമാരെ പുറം കാഴ്ചകളിലെ സമൂഹത്തിന്റെ ഭാഗമാക്കി മാറ്റുവാന്‍ പി. എന്‍ മോനോന്‍ എന്ന സംവിധായകന് സാധിച്ചെന്ന് സമര്‍ത്ഥിക്കാന്‍ കുട്ട്യോട്ടത്തി പോലുള്ള സിനിമകള്‍ക്ക് സാധിച്ചു. ഒപ്പം ആകാര ഭംഗിയും മാന്‍ മിഴിവും ഉള്ള നായികാ സംങ്കല്പത്തെ തിരുത്തി ക്കുറിക്കുവാന്‍ ശ്രീ മോനോന് സാധിച്ചതായി യോഗം വിലയിരുത്തി.




അതു പോലെ തന്നെ ഇന്നത്തെ മലയാള സിനിമയുടെ സംവിധായകരുടെ കാഴ്ചപ്പാടില്‍ യോഗം നിരാശയും പുതു തലമുറയിലെയും പഴയ തലമുറയിലേയും സംവിധാന പ്രതിഭകള്‍ പരീക്ഷണത്തിന് മുതിരുന്നില്ലെന്നും യോഗം കുറ്റപ്പെടുത്തി. യോഗത്തില്‍ തമിഴിലെ സുബ്രമണ്യപുരം എന്ന സിനിമയെ കുറിച്ച് ശ്രീ ബന്യാമിന്‍, രാജു ഇരിങ്ങല്‍ തുടങ്ങിയവര്‍ സംസാരിച്ചു.




ശ്രീ പ്രകാശ് അദ്ധ്യക്ഷത വഹിച്ച പ്രസ്തുത അനുസ്മരണ യോഗത്തില്‍ വിത്സന്‍ നന്ദിയും രേഖപ്പെടുത്തി. യോഗത്തിനു ശേഷം പി. എന്‍ മേനോന്റെ ചെമ്പരത്തി എന്ന സിനിമാ പ്രദര്‍ശനവും ഉണ്ടായിരുന്നു.




- രാജു ഇരിങ്ങല്‍
  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)




ആര്‍ക്കൈവ്സ്