08 March 2009

പാട്ടിന്റെയമ്മ ഇനി ഡോക്ടറമ്മ - അഭിലാഷ്

സര്‍വ്വ കലാ ശാലകളുടെ മാനസ ഗംഗോത്രി ഇനി സംഗീതാത്മകമാവും. മൈസൂര്‍ യൂണിവേഴ്സിറ്റിയിലെ ഓരോ അരി മുല്ല പൂക്കളും കാത്തിരുന്ന നിമിഷം, കര്‍ണ്ണാടക സംഗീതത്തിന്റെയൊ ഹിന്ദുസ്ഥാനി സംഗീതത്തിന്റെയൊ തണല്‍ ഒന്നുമില്ലാതെ തെന്നിന്ത്യന്‍ സിനിമാ സംഗീത ലോകത്തെ നാദ ചക്രവര്‍ത്തിനി ആയി മാറിയ എസ്. ജാനകി എന്ന ജാനകിയമ്മയെ മൈസൂര്‍ യൂണിവേഴ്സിറ്റി ഡോക്ടറെറ്റ് നല്‍കി ആദരിച്ചതോടെ മൈസൂര്‍ യൂണിവേഴ്സിറ്റിയുടെ നിറുകയില്‍ ഒരു പൊന്‍ തൂവല്‍ കൂടിയായി.




പതിനെട്ടു ഭാഷകളിലായ് ഇരുപത്തി ഏഴായിരത്തോളം ഗാനങ്ങള്‍ പാടിയ ജാനകിയമ്മ സംഗീത ലോകത്തിനു നല്‍കിയ സമഗ്ര സംഭാവനയെ മാനിച്ചാണു വൈകിയ വേളയില്‍ ആണെങ്കിലും മൈസൂര്‍ യൂണിവേഴ്സിറ്റി ഡോക്ടറെറ്റ് നല്‍കി ആദരിച്ചത്. മാര്‍ച്ച് ഏഴിനു ഭാരതത്തിലെ വലിയ കാമ്പസായ മാനസ ഗംഗോത്രിയില്‍ വച്ചാണ് ഡോക്ടറേറ്റ് സമ്മാനിച്ചത്.




നാലു ദേശിയ അവാര്‍ഡ്, പതിനാലു തവണ കേരള സംസ്ഥാന അവാര്‍ഡ്, പത്തു തവണ ആന്ധ്രാ പ്രദേശ് സംസ്ഥാന അവാര്‍ഡ്, ഏഴു തവണ തമിഴ്നാട് സംസ്ഥാന അവാര്‍ഡ്, ഒറീസാ സംസ്ഥാന അവാര്‍ഡ്, കലൈമാ മണി പട്ടം, സുര്‍ ‍സിങ്ങര്‍ ബിരുദം, മദര്‍ തേരേസ പുരസ്ക്കാരം തുടങ്ങി എണ്ണിയാല്‍ ഒടുങ്ങാത്ത ബഹുമതികളും അംഗീകാരങ്ങളും ജാനകിയമ്മയെ തേടി വന്നപ്പോള്‍ പത്മ അവാര്‍ഡ് നല്‍കി ആദരിക്കാന്‍ രാഷ്ട്രം ഇതു വരെ തയ്യാറായിട്ടില്ല.




ജാനകിയമ്മയെ കൂടാതെ ചീഫ് ജസ്റ്റിസ് കെ. ജി. ബാലകൃഷ്ണന്‍, ബാബ ആറ്റൊമിക്ക് റിസര്‍ച് സെന്ററിലെ ശാസ്ത്രഞനായ ശ്രീ. ആര്‍. കെ. സിന്‍ഹ, മംഗലാപുരം ഗോവാ യൂണിവേഴ്സിറ്റികളുടെ മുന്‍ വൈസ് ചാന്‍സലറായ പ്രൊ. ബി. ഷെയ്ക്ക് അലി, ഏഷ്യ പസഫിക്ക് യൂണിവേഴ്സിറ്റിയുടെ ചീഫ് എക്സിക്യൂട്ടിവ് ഓഫിസര്‍ ഡോ. ജി. കെ. ചദ്ദാ എന്നി പ്രഗല്‍ഭരെയും മൈസൂര്‍ യൂണിവേഴ്സിറ്റി ഡോക്ടറെറ്റ് നല്‍കി ആദരിച്ചു.





- അഭിലാഷ്, ദുബായ്




Labels:

  - ജെ. എസ്.    

1അഭിപ്രായങ്ങള്‍ (+/-)

1 Comments:

ജാനകിയമ്മക്ക് അഭിനന്ദനം
സസ്നേഹം ആദര്‍ശ്

March 9, 2009 at 9:39 AM  

Post a Comment

Subscribe to Post Comments [Atom]

« ആദ്യ പേജിലേക്ക്




ആര്‍ക്കൈവ്സ്